യെശയ്യാ65:17
ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.
പുതിയ ഭൂമിയിലെ ജീവിതം :
🔹ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും.
🔹പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും.
🔹പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും.
🔹ഒരു ചെറിയ കുട്ടി അവയെ നടത്തും.
🔹പശു കരടിയോടുകൂടെ മേയും.
🔹അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും.
🔹 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
🔹മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും.
🔹മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
🔹സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ ഭൂമിയിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
🔹അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.
🔹യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും.
🔹അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും.
🔹വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
🔹അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
🔹എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
🔹മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും.
🔹നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.
🔹ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
🔹അന്നു മുടന്തൻ മാനിനെപ്പോലെ ചാടും.
🔹ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.
🔹മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
🔹മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും.
🔹ഭോഷന്മാർപോലും വഴിതെറ്റിപ്പോകയില്ല.
🔹ഒരു സിംഹവും അവിടെ ഉണ്ടാകയില്ല.
🔹ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല.
🔹വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.
🔹അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും.
🔹നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും.
🔹അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.












Comments
Post a Comment