യേശു ഈ ഭൂമിയിൽ ചെയ്ത ഓരോ പ്രവർത്തിക്കും പിന്നിൽ ഓരോ ഉദ്ദേശങ്ങൾ ഉണ്ട്. തന്റെ കഷ്‌ടാനുഭവ സമയത്തെ ഒരോ നിമിഷത്തിനും പ്രാധാന്യം ഉണ്ട്. ഓരോ അടിക്കും പിന്നിൽ നമ്മുടെ രക്ഷക്കായുള്ള ഉദ്ദേശം ഉണ്ട്. അവൻ അടിയേറ്റതിനാൽ അവന്റെ അടിപിണരുകളാൽ നമുക്ക് സൗഖ്യം വന്നു (യെശയ്യാവ് 53).
"സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു;"(യെശയ്യാ 53:4)
"എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു."(യെശയ്യാ 53:5)
അതുപോലെ തലയിൽ ചൂടിയ മുൾക്കിരീടത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും അതിനു പിന്നിലെ ചരിത്രമെന്തെന്നും നോക്കാം:
ഉല്പത്തിയിൽ ആദിമ മാതാപിതാക്കളായാ ആദം ഹവ്വമാരുടെ അനുസരണകേടിനാൽ മനുഷ്യൻ നിമിത്തം അനുഗ്രഹസമ്പൂർണ്ണമായിരുന്ന ഭൂമി ശപിക്കപ്പെട്ടു. അതിനാൽ ദൈവം ഭൂമിയിൽ മനുഷ്യനെ ശപിച്ചു.
"മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും;"(ഉല്പത്തി3:18)എന്ന്.
"മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും;"(ഉല്പത്തി3:18)എന്ന്.
ബൈബിൾ മുള്ളിനെ ശാപത്തിനോട് ഉപമിച്ചിരിക്കുന്നു.
"മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം."(എബ്രായർ 6:8)
ശാപം മുള്ളോട് ഒക്കുന്നു. മുള്ളിനെ ചുട്ടു കളകയത്രേ ചെയ്യുന്നതെങ്കിൽ, ശപിക്കപെട്ടവരായ മനുഷ്യന്റെ അവസ്ഥയും അതു തന്നെയാണ്. ശാപം വഹിക്കുന്ന മനുഷ്യൻ ദൈവത്തിന് കൊള്ളാകുന്നവൻ അല്ല. അതിനാൽ തന്നെ ദൈവസന്നിധിയിൽ ആകില്ല അവന്റെ അവസാനം, മറിച്ച് കത്തുന്ന നരകത്തിലായിരിക്കും.
തന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവം പാപവും ശാപവും നീക്കി നരകത്തിലോട്ട് പുറന്തള്ളപ്പെടാതെ തന്നോട് അടുപ്പിച്ചു നിത്യജീവങ്കലേക്ക് പ്രവേശിപ്പിക്കുവാനാണ് സ്വന്ത പുത്രനായ യേശുവിനെ ഭൂമിയിലേക്കയച്ചത്.
"രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല."(എബ്രായർ 9:22)
ന്യായപ്രമാണ പ്രകാരം മൃഗങ്ങളെയാണ് മനുഷ്യരുടെ പാപങ്ങൾ മോചിപാൻ യാഗമാക്കുന്നത് . മനുഷ്യന്റെ പാപം വർദ്ധിച്ചു മൃഗ യാഗത്താൽ പാപമോചനം കഴിയാതെ വന്നപ്പോൾ, മനുഷ്യന്റെ രക്ഷക്കായി വിശുദ്ധവും പാപമില്ലാത്തതുമായ രക്തം വേണ്ടി വന്നു. പാപമില്ലാത്ത ദൈവത്തിന്റെ കുഞ്ഞാടായി യേശു ഭൂമിയിൽ നമ്മുടെ പാപങ്ങൾക്കു യാഗമായി.
"ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു."(റോമർ 8:3)
"ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു."(റോമർ 8:3)
അവൻ സകല പാപവും ശരീരത്തിൽ വഹിച്ചപ്പോൾ നമ്മുടെ ശാപം അവന്റെ ശിരസ്സിലാണ് വഹിച്ചത്. അതിനാൽ യേശു ശാപത്തിന്റെ അടയാളമായ മുൾക്കിരീടം ശിരസ്സിൽ വഹിച്ചു. യേശു ആദിമ മനുഷ്യൻ കാരണം ഭൂമിയിലേക്ക് വന്ന ശാപത്തെ തന്റെ ശിരസ്സിലേറ്റി യാഗമായപ്പോൾ നമ്മുടെ ശാപങ്ങൾക്ക് അവൻ വിരാമമിട്ടു. യേശുവിന്റെ യാഗത്താൽ രക്തം ചൊരിഞ്ഞ് നമ്മെ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും മോചിതരാക്കി. ഇന്നു നാം ക്രിസ്തുവിൽ സ്വതന്ത്രരാണ്. കാരണം അവൻ നമ്മെ തന്റെ ക്രൂശിലെ യാഗത്താൽ സകല അടിമത്വത്തിൽ നിന്നും വിടുവിച്ചു തന്റെ മക്കളാക്കി തീർത്തു.
യേശുവിനെ ധരിപ്പിച്ച മുൾക്കിരീടം:
"പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽവെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു."(യോഹന്നാൻ 19:2)
മുള്ളുകൊണ്ട് കിരീടം ധരിപ്പിച്ചു അവനെ പരിഹസിച്ചപ്പോൾ അവൻ ദൈവമായിരുന്നിട്ടും ഒന്നിനും കഴിയാത്ത മനുഷ്യനെ പോലെ മിണ്ടാതെനിന്ന് സകലതും സഹിച്ചത് നമ്മുടെ ഓരോരുതരുടെയും നിത്യ രക്ഷക്കു വേണ്ടിയാണ്.
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.(കൊലൊസ്സ്യർ1:20, 21, 22)
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.(കൊലൊസ്സ്യർ1:20, 21, 22)
യേശു വലിയവൻ. അവനെ പോലെ മറ്റൊരു ദൈവമില്ല. ഹല്ലേലുയ !!!
Amen 🙏
ReplyDelete😇
DeletePraise the lord
ReplyDelete😇
Delete